വായില്‍ തുണി തിരുകി രാത്രിമുഴുവന്‍ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു, കൊവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയോട് കൊടുംക്രൂരത

വായില്‍ തുണി തിരുകി രാത്രിമുഴുവന്‍ കട്ടിലില്‍ കെട്ടിയിട്ട്  പീഡിപ്പിച്ചു, കൊവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയോട് കൊടുംക്രൂരത

കൊവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ക്രൂരമായി പീഡിപ്പിച്ചതായി പൊലീസ് എഫ്‌ഐആര്‍. ലൈംഗികമായി പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് ഭരതന്നൂരിലെ കെട്ടിടത്തിലേക്ക് വിളിച്ചുവരുത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മൂന്നാം തിയതി ഉച്ചയ്ക്ക് ഒരുമണിയോടെ എത്തിയ യുവതിയെ പ്രതി മര്‍ദ്ദിച്ചു. ഇരുകൈകളും പുറകില്‍ കെട്ടി, വായില്‍ തുണി തിരുകി. കാലുകള്‍ കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു. നാലാം തിയതി രാവിലെ 8.30 വരെ ലൈംഗികമായി പീഡിപ്പിച്ചെന്നും, ക്വാറന്റൈന്‍ ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറില്‍ പറയുന്നു.

വായില്‍ തുണി തിരുകി രാത്രിമുഴുവന്‍ കട്ടിലില്‍ കെട്ടിയിട്ട്  പീഡിപ്പിച്ചു, കൊവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയോട് കൊടുംക്രൂരത
'ഹിന്ദുവിന്റെ പേര് ദുരുപയോഗം ചെയ്യരുത്, വര്‍ഗീയവിഷം പരത്തുന്ന ചിദാനന്ദപുരിയായാലും സുരേന്ദ്രന്‍ ആയാലും'; ഹരീഷ് വാസുദേവന്‍

വെള്ളനാട് പൊലീസിലാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് കേസില്‍ പ്രതിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി കെ കെ ശൈലജ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രദീപിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in