'കൊവിഡ് കാലത്ത് കോടിയേരി വീട്ടില്‍ ശത്രുസംഹാര പൂജ നടത്തി, പേടിക്കേണ്ടത് പിണറായി', മറുപടിയുമായി ചെന്നിത്തല

'കൊവിഡ് കാലത്ത് കോടിയേരി വീട്ടില്‍ ശത്രുസംഹാര പൂജ നടത്തി, പേടിക്കേണ്ടത് പിണറായി', മറുപടിയുമായി ചെന്നിത്തല

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് കാലത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വന്തം വീട്ടില്‍ ശത്രുസംഹാര പൂജ നടത്തിയ ആളാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ആര്‍എസ്എസിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റിനെ പോലെയാണ് കോടിയേരി പ്രവര്‍ത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കൊവിഡ് കാലത്ത് മാനദണ്ഡങ്ങള്‍ പോലും ലംഘിച്ച് സ്വന്തം വീട്ടില്‍ ശത്രു സംഹാര പൂജ നടത്തിയ ആളാണ് എനിക്കെതിരെ ഇതൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു ശബരിമല മുന്‍ മേല്‍ശാന്തിയെക്കൊണ്ടാണ് പൂജ നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയകളിലൊക്കെ വന്നുകൊണ്ടിരിക്കുന്നത്. ഞാനും വായിച്ചു. തിരക്കിയപ്പോള്‍ ശരിയാണ്. പണ്ട് പൂ മൂടല്‍ പൂജ നടത്തിയതിന്റെ ഭാഗമായാണിത്. എതായാലും ശത്രുസംഹാര പൂജയില്‍ പിണറായി വിജയന്‍ പേടിച്ചാല്‍ മതി, ഞാന്‍ പേടിക്കേണ്ട കാര്യമില്ല', ചെന്നിത്തല പറഞ്ഞു.

'കൊവിഡ് കാലത്ത് കോടിയേരി വീട്ടില്‍ ശത്രുസംഹാര പൂജ നടത്തി, പേടിക്കേണ്ടത് പിണറായി', മറുപടിയുമായി ചെന്നിത്തല
'ചെന്നിത്തലയുടെ സുരക്ഷാ ഓഫീസര്‍ മുന്‍ ആര്‍എസ്എസ് ശരീരിക് പ്രമുഖ്'; കോടിയേരി ബാലകൃഷ്ണന്‍

തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആര്‍എസ്എസുകാരനാണെന്ന കോടിയേരിയുടെ ആരോപണത്തിനും ചെന്നിത്തല മറുപടി പറഞ്ഞു. 'ശാഖയില്‍ പോയിട്ടുള്ള എസ്. രാമചന്ദ്രന്‍ പിള്ളയുടെ ശിഷ്യനാണ് കോടിയേരി ബാലകൃഷ്ണന്‍. എസ്.ആര്‍.പി.യുടെ ശിക്ഷണം കൊണ്ടാണ് അമ്പലത്തില്‍ പോകുന്നവരും കുറി ഇടുന്നവരുമെല്ലാം ആര്‍എസ്എസുകാര്‍ ആണെന്നു കോടിയേരിക്ക് തോന്നുന്നത്. പാര്‍ട്ടി സെക്രട്ടറി ഇത്ര വര്‍ഗീയവാദി ആകുന്നത് ആദ്യമാണ്. ആര്‍.എസ്.എസ്.ലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റിനെ പോലെയാണ് കോടിയേരി പ്രവര്‍ത്തിക്കുന്നത്.'

ആദ്യം എന്റെ അച്ഛന് ആര്‍.എസ്.എസ്. ബന്ധം എന്നാരോപിച്ചു. പിന്നീട് എന്നെ സര്‍സംഘചാലക് ആക്കി. ഇപ്പോള്‍ എന്റെ ഗണ്‍മാനും ആര്‍എസ്എസ് എന്നാണ് പറയുന്നത്. നാളെ തന്റെ പാചകക്കാരനെയും ആര്‍എസ്എസുകാരനായി ചിത്രീകരിച്ചേക്കാമെന്നും ചെന്നിത്തല പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in