‘സൗജന്യ യാത്ര, സൗജന്യ ക്വാറന്റൈന്‍, ഇപ്പോള്‍ സൗജന്യ മരണവും എന്ന പാകത്തിലായിരിക്കുന്നു’ ; തുറന്നടിച്ച് ജോയ് മാത്യു 

‘സൗജന്യ യാത്ര, സൗജന്യ ക്വാറന്റൈന്‍, ഇപ്പോള്‍ സൗജന്യ മരണവും എന്ന പാകത്തിലായിരിക്കുന്നു’ ; തുറന്നടിച്ച് ജോയ് മാത്യു 

കൊവിഡ് ഭീഷണിയില്‍ പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ജോയ് മാത്യു. യാഥാര്‍ത്ഥ്യ ബോധമില്ലാതെ ഇതുവരെ വിളമ്പിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന് കേന്ദ്രവും സംസ്ഥാനവും അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സൗജന്യ യാത്ര, സൗജന്യ ക്വാറന്റൈന്‍, ഇപ്പോഴിതാ സൗജന്യ മരണവും എന്നുകൂടി എഴുതിച്ചേര്‍ക്കാന്‍ പാകത്തിലായിരിക്കുന്നു കാര്യങ്ങള്‍. ജനിച്ച നാട്ടില്‍ പിഴച്ചുപോകാന്‍ വകയില്ലാത്തതുകൊണ്ടാണ് മറുനാടുകള്‍ തേടിപ്പോകാന്‍ മലയാളി നിര്‍ബന്ധിതനായത്. ചിട്ടിയും ലോട്ടറിയുമൊന്നുമല്ല ഇന്ന് അവര്‍ക്ക് വേണ്ടത്. കൊറോണ വൈറസിന് ബലിയാകേണ്ടിവരുന്ന പ്രവാസികളുടെ ബന്ധുക്കള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണം. അല്ലെങ്കില്‍ അവരുടെ അടുപ്പു പുകയാന്‍ ഒരു സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ജോയ് മാത്യു പറഞ്ഞു.

‘സൗജന്യ യാത്ര, സൗജന്യ ക്വാറന്റൈന്‍, ഇപ്പോള്‍ സൗജന്യ മരണവും എന്ന പാകത്തിലായിരിക്കുന്നു’ ; തുറന്നടിച്ച് ജോയ് മാത്യു 
‘അവര്‍ക്കിഷ്ടമാണെങ്കില്‍ ഒന്നിച്ച് ജീവിക്കുകയോ വിവാഹിതരാവുകയോ തല കുത്തി നില്‍ക്കുകയോ ചെയ്യട്ടെ’ ; കുറിപ്പ് 

അങ്ങനെയെങ്കിലും നമ്മുടെ കുറ്റബോധത്തിന്റെ ആഴം കുറയട്ടെ. എത്രയോ അനര്‍ഹര്‍ക്ക് സഹായം ചെയ്യുവാന്‍ നമുക്ക് മടിയില്ലാത്ത സ്ഥിതിക്ക് പ്രവാസികളുടെ കാര്യത്തില്‍ ഇനിയും കൈമലര്‍ത്തരുത് . ചുമ്മാ തമാശ പറഞ്ഞ് നടന്നിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് മരിച്ചപ്പോള്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് ദുരിതാശ്വാസമായി അവിടെ എത്തിയത്. പ്രവാസികള്‍ തന്നെ ഏറിയപങ്കും നല്‍കിയ പ്രളയ ഫണ്ടില്‍ നിന്നും ഒന്നേകാല്‍ കോടി രൂപ ഇപ്പോള്‍ മോഷ്ടിക്കപ്പെട്ടതായി അറിയുന്നു ,കപ്പലിലെ കള്ളന്മാര്‍ കൂടുതല്‍ അടിച്ചു മാറ്റുന്നതിനു മുമ്പ് അന്യരാജ്യത്ത് ആത്മാഹുതിയാകുന്ന നമ്മുടെ സ്വന്തം സഹോദങ്ങള്‍ക്ക് വേണ്ടി ഒരു നഷ്ടപരിഹാരമെങ്കിലും നല്‍കിക്കൂടേയെന്നും ജോയ് മാത്യു ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വാഗ്ദാനങ്ങളല്ല പ്രവൃത്തിയാണ് വേണ്ടത്
------------------------------------------------------------------------
വിദേശ രാജ്യങ്ങളിൽ വെച്ച് കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ സംഖ്യ ഇരുനൂറ് കവിയുന്നു . ഇപ്പോഴും ജന്മനാട്ടിലെത്തുവാൻ കഴിയാതെ ലക്ഷക്കണക്കിന് പ്രവാസികളായ മലയാളികളാണ് രോഗ ഭീതിയിൽ കഴിയുന്നത് .
സൗജന്യയാത്ര !
സൗജന്യ ക്വോറന്റൈൻ !
ഇപ്പോഴിതാ സൗജന്യമരണവും എന്നുകൂടി എഴുതിച്ചേർക്കാൻ പാകത്തിലായിരിക്കുന്നു കാര്യങ്ങൾ.യാഥാർഥ്യ ബോധമില്ലാതെ ഇതുവരെ വിളമ്പിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു എന്ന് കേന്ദ്രവും സംസ്ഥാനവും അനുദിനം തെളിയിച്ചുകൊണ്ടിരിക്കയാണല്ലോ .
ജനിച്ച നാട്ടിൽ പിഴച്ചു പോകാൻ വകയില്ലാത്തതുകൊണ്ടാണല്ലോ മറുനാടുകൾ തേടിപ്പോകുവാൻ മലയാളി നിർബന്ധിതനായത് .അതോടെ നമ്മുടെ നാടിനും ഒരു ഗതിപിടിച്ചു എന്നത് വാസ്തവം.
ചിട്ടിയും ലോട്ടറിയുമൊന്നുമല്ല ഇന്ന് ഇവർക്ക് വേണ്ടത്.
കൊറോണ വൈറസിന് ബലിയാകേണ്ടിവരുന്ന
പ്രവാസികളുടെ ബന്ധുക്കൾക്ക് സാമ്പത്തികമായ സഹായം
അല്ലെങ്കിൽ അവരുടെ അടുപ്പു പുകയാൻ ഒരു സർക്കാർ ജോലി ….
അങ്ങനെയെങ്കിലും നമ്മുടെ കുറ്റബോധത്തിന്റെ ആഴം കുറയട്ടെ.
എത്രയോ അനർഹർക്ക് സഹായം ചെയ്യുവാൻ നമുക്ക് മടിയില്ലാത്ത സ്ഥിതിക്ക്
പ്രവാസികളുടെ കാര്യത്തിൽ ഇനിയും കൈമലർത്തരുത് .
ചുമ്മാ തമാശപറഞ്ഞു നടന്നിരുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് മരിച്ചപ്പോൾ ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് ദുരിതാശ്വാസമായി അവിടെ എത്തിയത്.പ്രവാസികൾ തന്നെ ഏറിയപങ്കും നൽകിയ പ്രളയ ഫണ്ടിൽ നിന്നും ഒന്നേകാൽ കോടി രൂപ ഇപ്പോൾ മോഷ്ടിക്കപ്പെട്ടതായി അറിയുന്നു ,കപ്പലിലെ കള്ളന്മാർ കൂടുതൽ അടിച്ചു മാറ്റുന്നതിനു മുമ്പ് അന്യരാജ്യത്ത് ആത്മാഹുതിയാകുന്ന നമ്മുടെ സ്വന്തം സഹോദങ്ങൾക്ക് വേണ്ടി ഒരു നഷ്ടപരിഹാരമെങ്കിലും നൽകിക്കൂടെ ?

No post found for this url

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in