വാളയാര്‍ കേസ്: പൊലീസന്വേഷണം കേസ് ദുര്‍ബലമാക്കിയെന്ന് പെണ്‍കുട്ടികളുടെ അമ്മ; ആശ്വസിപ്പിച്ച് കമ്മിഷന്‍

വാളയാര്‍ കേസ്: പൊലീസന്വേഷണം കേസ് ദുര്‍ബലമാക്കിയെന്ന് പെണ്‍കുട്ടികളുടെ അമ്മ; ആശ്വസിപ്പിച്ച് കമ്മിഷന്‍

വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ മുന്‍വിധിയോടെയുള്ള പൊലീസ് അന്വേഷണം കേസ് ദുര്‍ബലമാക്കിയെന്ന് പെണ്‍കുട്ടികളുടെ അമ്മ. തെളിവുകള്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷനും വീഴ്ച വരുത്തി. കേസന്വേഷണത്തിലെ വീഴ്ചയെപ്പറ്റി അന്വേഷിക്കുന്ന പി കെ ഹനീഫ കമ്മിഷന് മുന്നിലായിരുന്നു മാതാപിതാക്കളുടെ തുറന്നു പറച്ചില്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാളയാര്‍ കേസ്: പൊലീസന്വേഷണം കേസ് ദുര്‍ബലമാക്കിയെന്ന് പെണ്‍കുട്ടികളുടെ അമ്മ; ആശ്വസിപ്പിച്ച് കമ്മിഷന്‍
'മറ്റേ ബന്ധമെന്ന് പരിഹസിക്കുന്നതെന്തിന്; ഞങ്ങളും പ്രണയിക്കുകയാണ്'

മൂത്ത കുട്ടി മരിച്ച ദിവസം സ്ഥലത്തെത്തിയ പൊലീസ് സംഘത്തോട് പ്രതികളെക്കുറിച്ചുള്ള സംശയം അറിയിച്ചതായി പെണ്‍കുട്ടികളുടെ അമ്മ കമ്മിഷനോട് പറഞ്ഞു. ഇളയകുട്ടി നല്‍കിയ മൊഴിയും പൊലീസ് പരിഗണിച്ചില്ല. ഇതാണ് രണ്ടാമത്തെ കുട്ടി മരിക്കാന്‍ ഇടയാക്കിയതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

വാളയാര്‍ കേസ്: പൊലീസന്വേഷണം കേസ് ദുര്‍ബലമാക്കിയെന്ന് പെണ്‍കുട്ടികളുടെ അമ്മ; ആശ്വസിപ്പിച്ച് കമ്മിഷന്‍
മരിച്ച മകളെ വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ ചേര്‍ത്തുപിടിച്ച് അമ്മ ; സാങ്കേതികവിദ്യയുടെ അപകടകരമായ ഉപയോഗമെന്ന് വിദഗ്ധര്‍ 

ഒന്നേ മുക്കാല്‍ മണിക്കൂര്‍ കമ്മിഷന്‍ രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുത്തു. പെണ്‍കുട്ടികളുടെ അമ്മ പലപ്പോഴും വിങ്ങിപ്പൊട്ടിയാണ് കമ്മിഷനോട് സംസാരിച്ചത്. ഇവരെ പി കെ ഹനീഫ ആശ്വസിപ്പിച്ചു.

വാളയാര്‍ കേസ്: പൊലീസന്വേഷണം കേസ് ദുര്‍ബലമാക്കിയെന്ന് പെണ്‍കുട്ടികളുടെ അമ്മ; ആശ്വസിപ്പിച്ച് കമ്മിഷന്‍
'പ്രണയിക്കില്ല,പ്രണയിച്ച് വിവാഹം ചെയ്യില്ല'; വാലന്റൈന്‍സ് ദിനത്തില്‍ വിദ്യാര്‍ഥിനികളെക്കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ച് മഹാരാഷ്ട്രയിലെ കോളേജ്

വിചാരണ നടക്കുമ്പോള്‍ പ്രോസിക്യൂഷന്‍ സഹകരിച്ചില്ല. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിച്ചില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു. കേസിലെ പ്രോസിക്യൂട്ടറായിരുന്ന ജലജ മാധവനും കമ്മിഷന് മുമ്പാകെ മൊഴി നല്‍കി. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരുടെ തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in