കഫീല്‍ഖാനെ വീണ്ടും വേട്ടയാടി യോഗി സര്‍ക്കാര്‍; എന്‍എസ്എ ചുമത്തി യുപി പൊലീസ്, ലഭിച്ച ജാമ്യത്തില്‍ പുറത്തിറങ്ങാതിരിക്കാന്‍ കുരുക്കിട്ടു 

കഫീല്‍ഖാനെ വീണ്ടും വേട്ടയാടി യോഗി സര്‍ക്കാര്‍; എന്‍എസ്എ ചുമത്തി യുപി പൊലീസ്, ലഭിച്ച ജാമ്യത്തില്‍ പുറത്തിറങ്ങാതിരിക്കാന്‍ കുരുക്കിട്ടു 

പൗരത്വ ഭേദഗതി നിയമത്തോട് വിയോജിച്ച് സംസാരിച്ചതിന് ഡോ. കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മസ്തിഷ്‌കജ്വരം ബാധിച്ച് യുപിയില്‍ കൂട്ട ശിശുമരണമുണ്ടായപ്പോള്‍ അനാസ്ഥ മറച്ചുവെയ്ക്കാന്‍ യോഗി സര്‍ക്കാര്‍ ബലിയാടാക്കി ജയിലില്‍ അടച്ച ഡോക്ടറാണ് കഫീല്‍ ഖാന്‍. 2019 ന്റെ അവസാനത്തില്‍ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കഫീല്‍ഖാനെതിരെ കടുത്ത വകുപ്പുകളുള്ള ദേശീയ സുരക്ഷാ നിയമം ചുമത്തിയത്. കഴിഞ്ഞമാസം മുംബൈ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലായ കഫീല്‍ ഖാന് ഇക്കഴിഞ്ഞ തിങ്കളാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു.

 കഫീല്‍ഖാനെ വീണ്ടും വേട്ടയാടി യോഗി സര്‍ക്കാര്‍; എന്‍എസ്എ ചുമത്തി യുപി പൊലീസ്, ലഭിച്ച ജാമ്യത്തില്‍ പുറത്തിറങ്ങാതിരിക്കാന്‍ കുരുക്കിട്ടു 
‘ആര്‍ത്തവപ്പേടി’യില്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ വിചിത്ര പരാതി ; 68 വിദ്യാര്‍ത്ഥികളെ അടിവസ്ത്രം മാറ്റി പരിശോധിച്ച് ക്രൂരത 

എന്നാല്‍ മഥുര ജയിലില്‍ നിന്നുള്ള മോചനം സാധ്യമായിട്ടില്ല. എന്‍എസ്എ നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങുക സാധ്യമല്ലെന്നാണ് അധികൃതരുടെ നിലപാട്. സര്‍വകലാശാലയിലെ സമാധാനാന്തരീക്ഷവും സമുദായ ഐക്യവും തകര്‍ക്കുന്നതായിരുന്നു ഡോ. കഫീല്‍ഖാന്റെ പ്രസംഗമെന്ന് ആരോപിച്ചാണ് കേസെടുത്തത്.എന്നാല്‍ എന്‍എസ്എ ചുമത്താനുള്ള സാഹചര്യമെന്താണെന്ന് വ്യക്കമാക്കിയിട്ടില്ല. 1980 ലാണ് ദേശീയ സുരക്ഷാ നിയമം അവതരിപ്പിക്കപ്പെടുന്നത്. രാജ്യസുരക്ഷയ്‌ക്കോ ഇന്ത്യയുടെ വിദേശബന്ധത്തിനോ ഭീഷണി ഉയര്‍ത്തുന്നവരെ കോടതി നടപടികളില്ലാതെ ഒരു വര്‍ഷം വരെ തടവില്‍വെയ്ക്കാവുന്നതാണ് എന്‍എസ്എ നിയമം.

 കഫീല്‍ഖാനെ വീണ്ടും വേട്ടയാടി യോഗി സര്‍ക്കാര്‍; എന്‍എസ്എ ചുമത്തി യുപി പൊലീസ്, ലഭിച്ച ജാമ്യത്തില്‍ പുറത്തിറങ്ങാതിരിക്കാന്‍ കുരുക്കിട്ടു 
‘മോദി ഒരു ഫാസിസ്റ്റാണ്’, ഇങ്ങനെയുള്ളവര്‍ക്ക് കൊമ്പൊന്നുമുണ്ടാകില്ലെന്ന് ജാവേദ് അക്തര്‍ 

ഈ നിമയം ചുമത്താന്‍ പര്യാപ്തമായ എന്ത് കുറ്റമാണ് കഫീല്‍ ഖാനില്‍ നിന്നുണ്ടായതെന്ന് പൊലീസോ ആഭ്യന്തര വകുപ്പോ വ്യക്തമാക്കിയിട്ടില്ല. 2017 ല്‍ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മസ്തിഷ്‌ക ജ്വര ബാധയെ തുടര്‍ന്ന് 60 കുട്ടികളാണ് മരിച്ചത്. ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവമാണ് കൂട്ട ശിശുമരണത്തിന് കാരണമായത്. കുട്ടികളെ രക്ഷിക്കാന്‍ സജീവമായ ഇടപെടല്‍ നടത്തിയ ഡോക്ടറായിരുന്നു കഫീല്‍ ഖാന്‍. സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ തുറന്നടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ കുറ്റക്കാരനാക്കി,സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ജിയിലില്‍ അടയ്ക്കുകയുമായിരുന്നു യോഗി സര്‍ക്കാര്‍. 2019 സെപ്റ്റംബറിലാണ് ഇദ്ദേഹത്തിനെതിരായ കേസുകള്‍ ഒഴിവാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in