‘ഉറങ്ങിയപ്പോള്‍ തല്ലിച്ചതച്ചു, ജയ്ശ്രീറാം വിളിപ്പിച്ചു’; പൗരത്വനിയമത്തില്‍ പ്രതിഷേധിച്ച കുട്ടികള്‍ക്ക് യുപി പൊലീസിന്റെ ക്രൂര മര്‍ദ്ദനം

‘ഉറങ്ങിയപ്പോള്‍ തല്ലിച്ചതച്ചു, ജയ്ശ്രീറാം വിളിപ്പിച്ചു’; പൗരത്വനിയമത്തില്‍ പ്രതിഷേധിച്ച കുട്ടികള്‍ക്ക് യുപി പൊലീസിന്റെ ക്രൂര മര്‍ദ്ദനം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയതിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉത്തര്‍പ്രദേശ് പോലീസ്, തടഞ്ഞുവെക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ട്. ഓരോ തവണ ഉറങ്ങിപ്പോകുമ്പോഴും കുട്ടികളെ പോലീസ് മര്‍ദിക്കുകയായിരുന്നുവെന്ന് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ വിവിധയിടങ്ങളിലായി കുട്ടികള്‍ നേരിട്ട ക്രൂരത പുറത്തുകൊണ്ടുവന്നത് ദ ക്വില്‍ ഫൗണ്ടേഷനാണ്.

‘ഉറങ്ങിയപ്പോള്‍ തല്ലിച്ചതച്ചു, ജയ്ശ്രീറാം വിളിപ്പിച്ചു’; പൗരത്വനിയമത്തില്‍ പ്രതിഷേധിച്ച കുട്ടികള്‍ക്ക് യുപി പൊലീസിന്റെ ക്രൂര മര്‍ദ്ദനം
'ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുയെന്നതാണ് യഥാര്‍ത്ഥ ദേശഭക്തി'; ദില്ലി ഫലം അത് തെളിയിക്കുമെന്ന് മനീഷ് സിസോദിയ

മുസാഫര്‍നഗര്‍, ഫിറോസാബാദ്, ബിജ്‌നോര്‍ തുടങ്ങിയ ജില്ലകളിലായിരുന്നു സംഭവം. 41 കുട്ടികള്‍ ഇത്തരത്തില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ബിജ്‌നോറില്‍ തടവിലാക്കപ്പെട്ട കുട്ടികള്‍ക്ക്, കടുത്ത തണുപ്പില്‍ പുതപ്പ് പോലും നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുസാഫര്‍നഗറില്‍ തടവിലാക്കപ്പെട്ട കുട്ടികള്‍ക്ക് പൊലീസ് വെള്ളം പോലും നല്‍കിയിരുന്നില്ല. കുട്ടികളെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ബിജ്‌നോറില്‍ ആവശ്യത്തിലധികം വെള്ളം കൊടുക്കുകയും, വാഷ്‌റൂം ഉപയോഗിക്കണമെന്ന് പറയുന്നവരെ പോലീസ് അടിക്കുകയായിരുന്നുവെന്നും ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഉറങ്ങിയപ്പോള്‍ തല്ലിച്ചതച്ചു, ജയ്ശ്രീറാം വിളിപ്പിച്ചു’; പൗരത്വനിയമത്തില്‍ പ്രതിഷേധിച്ച കുട്ടികള്‍ക്ക് യുപി പൊലീസിന്റെ ക്രൂര മര്‍ദ്ദനം
'അവന്റെ 11 വര്‍ഷം പോയി; കുറ്റം ചെയ്യാതെ ഇനിയാരും ശിക്ഷിക്കപ്പെടരുത്';സക്കരിയയുടെ മോചനത്തിനായി ഉമ്മ സുപ്രീംകോടതിയിലേക്ക്

രണ്ട് മണിക്കൂര്‍ ഇടവിട്ട് പൊലീസ് ഞങ്ങളെ ലാത്തി കൊണ്ട് തല്ലുകയായിരുന്നു. അരയ്ക്ക് താഴെയായാണ് മര്‍ദിച്ചത്. 15 ദിവസത്തേക്ക് നടക്കാന്‍ പോലും സാധിച്ചില്ല. വെള്ളിയാഴ്ച മുതല്‍ തടഞ്ഞുവെച്ച ഞങ്ങളെ ഞായറാഴ്ചയാണ് പൊലീസ് വിട്ടയച്ചത്. അതുവരെ പൊലീസ് ക്രൂരമായി ഉപ്രദ്രവിക്കുകയായിരുന്നുവെന്നും തടഞ്ഞുവെക്കപ്പെട്ട കുട്ടി പറയുന്നു. എന്നാല്‍ പുറത്തുവന്നിരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നാണ് മുസാഫര്‍നഗര്‍ അഡീഷണല്‍ എസ്പി സത്പാല്‍ പ്രതികരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in