‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണം’, വാളയാര്‍ കേസില്‍ കാമ്പയിന്‍

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണം’, വാളയാര്‍ കേസില്‍ കാമ്പയിന്‍

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട കേസില്‍ സര്‍ക്കാര്‍ തലത്തിലുള്ള വീഴ്ച ചര്‍ച്ചയാകുമ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിനുമായി പെണ്‍കുട്ടികള്‍. ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണം, പെണ്‍കുട്ടികള്‍ക്ക് നീതി വേണം എന്നീ ആവശ്യങ്ങളുമായാണ് ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ പ്ലക്കാര്‍ഡ് പിടിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണം’, വാളയാര്‍ കേസില്‍ കാമ്പയിന്‍
വാളയാറിലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നീതി വേണ്ടെ? നിങ്ങള്‍ക്ക് ശരിക്കും എന്താണ് പണി?

പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് കാട്ടിയാണ് വാളയാര്‍ കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ടത്. കേസ് ഗൗരവമായി കൈകാര്യം ചെയ്യുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം.

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണം’, വാളയാര്‍ കേസില്‍ കാമ്പയിന്‍
വാളയാര്‍ കേസ് : നിയമോപദേശം കിട്ടി, പ്രതികളെ വെറുതെ വിട്ടതില്‍ വിധിപ്പകര്‍പ്പ് ലഭിച്ചാലുടന്‍ അപ്പീലെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി 

പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുന്നതിന് പൊലീസിന് നിയമോപദേശം കിട്ടിയതായി തൃശൂര്‍ റേഞ്ച് ഐജി എസ് സുരേന്ദ്രന്‍ അറിയിച്ചിരുന്നു. വിധി പകര്‍പ്പ് കിട്ടിയാലുടന്‍ അപ്പീല്‍ തയ്യാറാക്കുമെന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടായില്ലെന്നുമാണ് ഐജി പറഞ്ഞത്.

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണം’, വാളയാര്‍ കേസില്‍ കാമ്പയിന്‍
കൊലപാതകമാകാമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അവഗണിച്ചു; വാളയാര്‍ കേസില്‍  പൊലീസിന്റേത് ഗുരുതര വീഴ്ച 

വിചാരണ പൂര്‍ത്തിയായി വിധി പറഞ്ഞ കേസ് ആയതിനാല്‍ പുനരന്വേഷണം നിയമപരമായി സാധ്യമല്ലെന്നും പുനര്‍വിചാരണയ്ക്ക് അപേക്ഷിക്കുക എന്നതാണ് ചെയ്യാനാകുന്നതെന്നും നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. അന്വേഷണം അട്ടിമറിച്ചതാണോ എന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in