മരടിലെ ഫ്‌ളാറ്റുകളില്‍ വൈദ്യുതി വിച്ഛേദിച്ചു, കുടിവെള്ള വിതരണം നിര്‍ത്തി; ഞായറാഴ്ച മുതല്‍ ഒഴിപ്പിക്കല്‍

മരടിലെ ഫ്‌ളാറ്റുകളില്‍ വൈദ്യുതി വിച്ഛേദിച്ചു, കുടിവെള്ള വിതരണം നിര്‍ത്തി; ഞായറാഴ്ച മുതല്‍ ഒഴിപ്പിക്കല്‍

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകളിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. നാലു ഫ്ളാറ്റുകളിലെ വൈദ്യുതി ബന്ധമാണ് ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെ കെഎസ്ഇബി വിച്ഛേദിച്ചത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു നടപടി.

മരടിലെ ഫ്‌ളാറ്റുകളില്‍ വൈദ്യുതി വിച്ഛേദിച്ചു, കുടിവെള്ള വിതരണം നിര്‍ത്തി; ഞായറാഴ്ച മുതല്‍ ഒഴിപ്പിക്കല്‍
‘അതിനിപ്പോള്‍ പ്രസക്തിയില്ല’; മരടിലെ ഉടമകള്‍ക്ക് ‘പുതിയ ഫ്‌ളാറ്റെ’ന്ന വാഗ്ദാനത്തില്‍ ഉരുണ്ടുകളിച്ച് ആല്‍ഫാ വെഞ്ചേഴ്‌സ്

ഫ്‌ളാറ്റുകളിലേയ്ക്കുള്ള ജലവിതരണവും വാട്ടര്‍ അതോറിറ്റി നിര്‍ത്തിയിട്ടുണ്ട്. ഫ്‌ളാറ്റ് ഉടമകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കനത്ത കനത്ത സുരക്ഷാ സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. കെഎസ്ഇബിയുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്‌ളാറ്റുടമകള്‍ പറഞ്ഞു. വൈദ്യുതി ഇന്ന് വൈകീട്ട് വിച്ഛേദിക്കുമെന്ന് കാണിച്ച ഇന്നലെ കെഎസ്ഇബി നോട്ടീസ് പതിച്ചിരുന്നു. പകല്‍ സമയം വൈദ്യുതി വിച്ഛേദിക്കുന്നത് പ്രതിഷേധത്തിന് ഇടയാകും എന്ന് മുന്നില്‍ കണ്ടാണ് കെഎസ്ഇബിയുടെ നടപടി. എട്ടരയോടെയാണ് കുടിവെള്ള വിതരണം നിര്‍ത്തിയത്.

മരടിലെ ഫ്‌ളാറ്റുകളില്‍ വൈദ്യുതി വിച്ഛേദിച്ചു, കുടിവെള്ള വിതരണം നിര്‍ത്തി; ഞായറാഴ്ച മുതല്‍ ഒഴിപ്പിക്കല്‍
‘കറന്റ്, ഗ്യാസ്, വെള്ളം കട്ട് ചെയ്യുന്നത് ജീവിതത്തില്‍ ആസിഡൊഴിക്കല്‍’; മരടില്‍ ദുരന്തം വരുത്തിവെക്കരുതെന്ന് ഭദ്രന്‍

ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഞായറാഴ്ച മുതല്‍ ഫ്‌ളാറ്റുകള്‍ ഒഴിപ്പിച്ചു തുടങ്ങും. നാല് ദിവസം കൊണ്ട് ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കും. ഒക്ടോബര്‍ 11 മുതല്‍ പൊളിക്കല്‍ നടപടി ആരംഭിക്കും. മൂന്ന് മാസം കൊണ്ട് പൊളിക്കല്‍ പൂര്‍ത്തിയാക്കി 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. ആക്ഷന്‍ പ്ലാന്‍ നാളെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.

ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ചുമതലയുള്ള മരട് നഗരസഭ സെക്രട്ടറിയും ഫോര്‍ട്ട് കൊച്ചി സബ് കളക്റ്ററുമായ സ്‌നേഹില്‍ കുമാര്‍ സിംഗ് ഇന്ന് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയേക്കും. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നഗരസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്. ഫ്ളാറ്റുകളില്‍നിന്ന് ഇറങ്ങിക്കൊടുക്കില്ലെന്ന നിലപാടില്‍ ഉടമകള്‍ ഉറച്ചുനില്‍ക്കുകയാണ്. വൈദ്യുതിബന്ധം വിച്ഛേദിച്ചാല്‍ റാന്തല്‍ സമരവും കുടിവെള്ളം വിച്ഛേദിക്കുകയാണെങ്കില്‍ പട്ടിണിസമരവും നടത്തുമെന്ന് അവര്‍ നേരത്തെ അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in