സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മതേതരത്വ വിരുദ്ധചോദ്യമെന്ന് വിമര്‍ശനം; താന്‍ എഴുതുമായിരുന്ന ഉത്തരം പങ്കുവെച്ച് കണ്ണന്‍ ഗോപിനാഥന്‍

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മതേതരത്വ വിരുദ്ധചോദ്യമെന്ന് വിമര്‍ശനം; താന്‍ എഴുതുമായിരുന്ന ഉത്തരം പങ്കുവെച്ച് കണ്ണന്‍ ഗോപിനാഥന്‍

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മതേതരത്വത്തിനെതിരായ ചോദ്യം ഉള്‍പ്പെടുത്തിയെന്ന് ഗുരുതര ആരോപണം. ഇന്നലെ യുപിഎസ്‌സി നടത്തിയ പരീക്ഷയിലെ സെക്കുലറിസത്തേക്കുറിച്ചുള്ള ചോദ്യം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ വെല്ലുവിളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍. 'മതേതരത്വത്തിന്റെ പേരില്‍ നമ്മുടെ സാംസ്‌കാരിക ആചാരങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാമാണ്?' എന്ന ചോദ്യമാണ് വിവാദമായിരിക്കുന്നത്. 150 വാക്കില്‍ ഉത്തരമെഴുതേണ്ട ചോദ്യത്തിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും സംഘ്പരിവാര്‍ അനുകൂലികളായവരെ കണ്ടെത്തുകയാണ് ഉദ്ദേശമെന്നും ആരോപണങ്ങളുണ്ട്. ഇന്ത്യന്‍ സെക്കുലറിസത്തിന്റെ അനിവാര്യതയേക്കുറിച്ചാകും താന്‍ എഴുതുക എന്ന് രാജി വെച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ മതേതരത്വം പോസിറ്റീവായ ഒരു ആശയമാണ്, എല്ലാ സാംസ്‌കാരിക ആചാരങ്ങളേയും ഉള്‍ക്കൊള്ളുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്. അതേ സമയം അന്ധവിശ്വാസങ്ങള്‍ക്കും ഹാനികരമായ ചടങ്ങളുകള്‍ക്കുമെതിരെ ഒരു ശാസ്ത്രീയവബോധം മനസിലുറപ്പിക്കാനും വേണ്ടിയുള്ളത്.

കണ്ണന്‍ ഗോപിനാഥന്‍

തന്റെ ഉത്തരത്തിന്റെ ആദ്യ വാചകം ഇതായിരുന്നേനെ എന്നും കണ്ണന്‍ ഗോപിനാഥന്‍ കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങളില്‍ പ്രതിഷേധമറിയിച്ച് കണ്ണന്‍ ഗോപിനാഥന്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉപേക്ഷിച്ചത് വാര്‍ത്തയായിരുന്നു.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മതേതരത്വ വിരുദ്ധചോദ്യമെന്ന് വിമര്‍ശനം; താന്‍ എഴുതുമായിരുന്ന ഉത്തരം പങ്കുവെച്ച് കണ്ണന്‍ ഗോപിനാഥന്‍
പാലാരിവട്ടം പാലം നിര്‍മ്മിച്ചത് ദേശീയ പാത അതോറിറ്റിയുടെ അനുമതിയില്ലാതെ ; സുരക്ഷാ പരിശോധനയും നടത്തിയില്ല  

Related Stories

No stories found.
logo
The Cue
www.thecue.in