പ്രളയം: ആവാസ വ്യവസ്ഥയേക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റി; ദുരന്തകാരണങ്ങള്‍ കണ്ടെത്താന്‍ ഗൗരവത്തിലുള്ള പഠനമെന്ന് സര്‍ക്കാര്‍
Down To Earth

പ്രളയം: ആവാസ വ്യവസ്ഥയേക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റി; ദുരന്തകാരണങ്ങള്‍ കണ്ടെത്താന്‍ ഗൗരവത്തിലുള്ള പഠനമെന്ന് സര്‍ക്കാര്‍

സംസ്ഥാനത്ത് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ആവാസ വ്യവസ്ഥയേക്കുറിച്ച് ഗൗരവതരമായ പഠനം നടത്താന്‍ പുതിയ കമ്മിറ്റിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍. പ്രകൃതിലോല പ്രദേശങ്ങളിലും മറ്റു പ്രദേശങ്ങളിലും ആവാസ വ്യവസ്ഥ എങ്ങനെയാകണം, പ്രാദേശിക മേഖലകളിലെ തീവ്രമായ സംഭവങ്ങളുടെ ശാസ്ത്രീയമായ അപഗ്രഥനം, ഭൂവിനിയോഗം, ഭൂപ്രദേശത്തിന്റെ ദൃഢത എന്നിവയെക്കുറിച്ചായിരിക്കും പഠനം നടത്തുക.

ജലവിഭവ എഞ്ചീനീയറിങ് വിദഗ്ധന്‍ കൂടിയായ കേരള സ്റ്റേറ്റ് സയന്‍സ് ആന്റ് ടെക്‌നോളജി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സംസ്ഥാന സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ പി സുധീര്‍ ആണ് സമിതിയുടെ കണ്‍വീനറെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം, ഐഐടി ചെന്നൈ, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പില്‍ സീനിയര്‍ തസ്തികയില്‍ ഉണ്ടായിരുന്നവര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി തുടങ്ങിയവരും ഈ സമിതിയില്‍ അംഗമായിരിക്കും.

കമ്മറ്റി പരിഗണിക്കുന്ന വിഷയങ്ങള്‍

  • അതിതീവ്രമഴയും അനുബന്ധ ദുരന്തങ്ങളും സംഭവിക്കാനുള്ള കാരണങ്ങളും അവയുടെ പ്രേരണാ ഘടകങ്ങളും.
  • തീവ്രമായ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ സൂചിപ്പിക്കുന്നതിനുള്ള രീതികളും സൂചകങ്ങളും പരിശോധിക്കുകയും അത്തരം ദുരന്തങ്ങളും അതിന്റെ അനന്തരഫലങ്ങളും കുറയ്ക്കുന്നതിനുള്ള പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക.
  • പ്രളയദുരന്തമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഇപ്പോഴത്തെ ഭൂപടം പരിശോധിക്കുകയും, അത്തരം ദുരന്തങ്ങള്‍ കുറയ്ക്കാനുള്ള പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക.
  • ഭൂവിനിയോഗം ദുരന്താഘാത ശേഷി താങ്ങാനുള്ളതാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.
പ്രളയം: ആവാസ വ്യവസ്ഥയേക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റി; ദുരന്തകാരണങ്ങള്‍ കണ്ടെത്താന്‍ ഗൗരവത്തിലുള്ള പഠനമെന്ന് സര്‍ക്കാര്‍
ദുരന്തങ്ങള്‍ പ്രതിരോധിക്കാന്‍ ജനകീയ സേന; മുന്നറിയിപ്പ് നല്‍കാനും വാഹനാപകടസഹായമെത്തിക്കാനും യൂണിറ്റുകള്‍
മൂന്ന് മാസത്തെ സമയമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ പി സുധീര്‍ കമ്മിറ്റിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്

റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ആവശ്യമെങ്കില്‍ കമ്മിറ്റിക്ക് ദേശീയ, അന്തര്‍ദേശീയ വിദഗ്ദ്ധരുമായി ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കഴിഞ്ഞ പ്രളയത്തിനുശേഷം 'ബില്‍ഡ് ബാക്ക് ബെറ്റര്‍' എന്ന തലവാചകത്തോടെയാണ് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് നടപ്പാക്കിവരുന്നത്. ഇതിനായി നെതര്‍ലന്റിലെ സാങ്കേതിക വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തി 'റൂം ഫോര്‍ റിവര്‍' പദ്ധതി ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടപ്പാക്കിവരികയാണ്. ഇതിന്റെ പുരോഗതി വിലയിരുത്തുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

പ്രളയം: ആവാസ വ്യവസ്ഥയേക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റി; ദുരന്തകാരണങ്ങള്‍ കണ്ടെത്താന്‍ ഗൗരവത്തിലുള്ള പഠനമെന്ന് സര്‍ക്കാര്‍
അയ്യന്‍കാളിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; എഫ്എഫ്‌സി ഗ്രൂപ്പംഗത്തെ അറസ്റ്റ് ചെയ്തു

Related Stories

No stories found.
logo
The Cue
www.thecue.in